Saturday, July 31, 2010

വേദിക്കു വെളിച്ചമായ്....

കുട്ടന്‍ ഗോപുരതുംഗനെന്‍ പ്രിയസുഹൃ-
ത്തേകുന്നു ശ്ലോകങ്ങളാല്‍
കെട്ടിക്കൂട്ടിയൊരുക്കിയൊട്ടസുലഭം
മാല്യങ്ങള്‍ നാള്‍തോറുമേ
പെട്ടെന്നണതു പൊട്ടിവീഴുക ദൃഢം
കാതോര്‍ത്തിരുന്നീടുകില്‍
കിട്ടും ഹാസ രസപ്രധാന സുഖദം
സാരസ്യപൂരം സ്ഥിരം

ശ്രീമാന്‍ ശ്രീലകമെങ്ങുപോയ് പ്രിയതരം
പുല്ലാംകുഴല്‍ മൌനമായ്
ശ്രീമങ്ങുന്നിതു വേദിയില്‍ക്കളകളം
താളം വളര്‍ത്തൂ സഖേ
ശ്രോതാവായിയൊതുങ്ങിയോ?എവിടെ ഹാ!
ഫ്രാന്‍സിന്റെ പെണ്‍ കോകിലം
ശ്രീതാവും ചില ദേവിമാര്‍ പ്രതിദിനം
നല്‍കും വരം സൌഭഗം!

ഈ മട്ടിങ്ങനെ ചിന്തയില്‍പ്പലതരം
ശ്ലോകങ്ങള്‍ ചാലിച്ചിരു-
ന്നേവം രാത്രി കഴിച്ചിടാം ഇരവിതാ-
യേറുന്നുറങ്ങീടുവാന്‍
ഏതോ രാക്കുയില്‍ മൂളിയോ, വിമുഖമായ്
ഞാനും മടങ്ങുന്നിതാ
യാമം രണ്ടു കഴിഞ്ഞു, യാമിനി കടക്ക-
ണ്ണാല്‍ വിളിക്കുന്നുവോ!

No comments:

Post a Comment