Friday, August 19, 2011

പത്രാധിപര്‍ക്കൊരു കത്ത്


പ്രിയ പത്രാധിപര്‍,

കണ്ടേന്‍ താങ്കളയച്ചു തന്ന കവിതാ സംശോധന സത്തയുള്‍-
ക്കൊണ്ടെന്‍ കണ്ണു നിറഞ്ഞുപോയി! കവിതാ മാര്‍ഗ്ഗം തുലോം ദുഷ്ക്കരം.
ചിന്തേരിട്ടു ചിതപ്പെടുത്തി, കഴിയും മട്ടില്‍ പ്പണിഞ്ഞീടിലും
കുണ്ടാമണ്ടികള്‍ തീര്‍ന്നിടില്ല, കവനം നിര്‍ത്താനുമാവില്ലിനി.

നന്നായ് മുങ്ങിയെടുത്തുവച്ച പതിരിന്‍ കെട്ടൊക്കെ സൌഭാഗ്യമായ്,
നന്നായ് വന്നിതു ഭാവിയില്‍പ്പലതുമെന്‍ ഭാഷയ്ക്കു കൂട്ടായിടും.
മങ്ങിക്ലാവുപിടിച്ചിടാത്ത കവിതാ പാദങ്ങള്‍ തീര്‍ത്തീടുവാ-
നങ്ങിന്നെന്നെയനുഗ്രഹിച്ചു, പകരം ഞാനെന്തു നല്‍കീടുവന്‍!

കില്ലില്ലില്ലതിനേതുമേ തവ മഹത് പാണ്ഡിത്യവും ഭാഷതന്‍-
മല്ലും മറ്റൊരു വ്യക്തിയില്‍ പ്രിയ ഗുരോ, സാക്ഷ്യപ്പെടുത്തെണ്ടിനി
ഒന്നേയുള്ളൊരു സങ്കടം പദദളം ഞെക്കിപ്പിഴിഞ്ഞീടവേ
ഉള്ളില്‍ത്തേന്‍ മധു കണ്ടുവോ, പറയുവാനെന്തേ മറന്നൂ ഭവാന്‍?

കില്ലില്ലില്ലതിനേതുമേ തവ മഹത് പാണ്ഡിത്യവും ഭാഷതന്‍-
മല്ലും മറ്റൊരു വ്യക്തിയാല്‍ പ്രിയ ഗുരോ, സാക്ഷ്യപ്പെടുത്തെണ്ടിനി
ഒന്നേയുള്ളൊരു സങ്കടം പദദളം ഞെക്കിപ്പിഴിഞ്ഞീടവേ
ഉള്ളില്‍ത്തേന്‍ മധു കണ്ടുവോ, പറയുവാനെന്തേ മറന്നൂ ഭവാന്‍?

അയ്യോ താങ്കള്‍ പറഞ്ഞ പോലെയതുലം ശ്ലോകങ്ങളുള്‍ക്കൊള്ളു,മാ
വന്‍ പേരാളുമതുല്യ മാസികയിലെന്‍ ശോകങ്ങള്‍ ചേര്‍ത്തീടൊലാ.
ഇല്ലില്ലിറ്റുമൊരാശ, കാവ്യമധുരത്തേനും കൊതിച്ചാരുമേ
ചെല്ലില്ലാച്ചെടി ഫുല്ലമാകുവതിനോ തെല്ലും തരം വന്നിടാ!