പാണൻ
പാടിപ്പതിഞ്ഞ പഴയീണങ്ങളിൽപ്പുതിയ
പാണൻ പടുത്തെറിയുമീ-
നാദങ്ങളിൽ നറുനിലാവെന്നപോലരിയ
നക്ഷത്ര ദീപ്തി നിയതം.
ഏതോ വിഷാദകഥ ശോകർദ്രമായ് മനമ-
റിഞ്ഞും, മുറിഞ്ഞുമൊഴുകേ,
നീതാൻ നിധാന ഗതകാലത്തുടിപ്പുകളി-
ലാവിർഭവിച്ച സുകൃതം!
ചോടട്ടുപോയ മുള കാലത്തിനൊത്തു കവി
മണ്ണിൽപ്പടർത്തിടുകയോ,
നേരറ്റ കാല കളിയാട്ടങ്ങൾതൻ നിഴലി-
ലേതുണ്മ തേടുവതു നീ?
പാടാൻ മറന്ന പഴശീലിന്റെ വെൺ ചിമിഴ-
ളുക്കൊന്നിളക്കിടുകയോ,
ഈണം മറന്ന മൊഴിയാഴങ്ങളിൽത്തനതു
താളങ്ങൾ തീർത്തിടുകയോ?
ഹാ! ഹൃദ്യ ഗാനകുളിരോളങ്ങൾ മുട്ടി മന-
മേറെക്കുതിർന്നൊഴുകിടും
സാഹിത്യലാളനമനോരഞ്ജനം പ്രിയത-
രം പദ്യപാദ പതനം.
മോഹങ്ങൾ കെട്ടു, നിറദീപങ്ങൾ മങ്ങി, യിരു-
കലി കല്മഷം നിറയുന്ന വർത്തമാന തീരങ്ങളിൽ,
ReplyDeleteനന്മ നിറയും ഗതകാല സ്മൃതികളുണർത്തിയീ കവന തിരമാലകൾ.
ശുഭാശംസകൾ...
നന്ദി സൗഗന്ധികം
Deleteശുദ്ധകവിതപ്പൂങ്കാവനം
ReplyDeleteനന്ദി അജിത്ത് സാര്‍
Deleteആഹാ ! മനോഹര സുധാകാവ്യ ഗംഗയിതി-
ReplyDeleteലാനന്ദമോടെയൊഴുകാൻ
ആശിച്ചു വന്ന തൃണമായ്മാറി ഞാനറിക സായൂജ്യമെന്നിൽ നിറയെ.
നന്ദി, നമസ്കാരം സാര്‍
Deleteനല്ല കവിത
ReplyDeleteആശംസകള്‍
നന്ദി സാര്‍ ആശംസകള്‍ക്ക്
Deleteഇതമൃതാണ് തൊട്ടു നാവിൽ വച്ചാൽ പോരാ കടഞ്ഞെടുത്തത് കുടിച്ചറിയണം നമോവാകം അതറിയാൻ ഞാൻ ഇനിയും അലയാനുണ്ട് തിരിച്ചുവരാം
ReplyDeleteനന്ദി ബിജു നാരായന്
Deleteഭാഷയുടെ, പൈതൃക താളത്തിന്റെ അല്‍ഭുത സിദ്ധികളില്‍ നമുക്ക് അഭിമാനം കൊള്ളാം
ഈ വൃത്തപ്രേമമെന്നുമങ്ങതന്നകതാരിൽ
ReplyDeleteപൂത്തിടുവനേകണേ,യീശ, ആനുഗ്രഹങ്ങൾ
ഈ അനുഗ്രഹത്തിനു നന്ദി വിജയകുമാര്‍
Delete