Thursday, April 29, 2010

ഒരു പുഷ്പിതാഗ്രക്കവിത

ശശികലയുമണഞ്ഞു മുഗ്ദ്ധരാഗ-
ച്ഛവി പകരും മുഖമൊട്ടു മാച്ചു മന്ദം
പകല്‍ മറവതു നോക്കി നിന്നു രാവില്‍
പുളകമുണര്‍ത്തിയുയര്‍ന്നു പൊങ്ങുവനായ്


പുതിയ പുതിയ മേഘവൃന്ദമെങ്ങും
ദ്യുതിപകരും പകലോനെ നോക്കി നില്‍ക്കേ
ദിനകരനുമുദിച്ചു പൊങ്ങി മെല്ലെ-
ക്കനിവൊഴുകും കരദീപ്തിയാല്‍ത്തലോടി

കരിമുകിലിനുമംഗ ഭംഗി നല്‍കും
പരിവൃത ശോഭയിലാ ദിവാകരന്‍ പോല്‍
നിറയുമിവിടെ ഹാ! മയൂഖ ജാല-
ക്കരവിരുതാല്‍ ഭുവി ധന്യ ധന്യമാക്കും

തരു നിര , ചില താളമേളമോടാര്‍-
ത്തൊഴുകിടു,മാറുമുണര്‍ന്നു നിദ്ര നീങ്ങി
രഥമതിലുടയോനൊരുങ്ങി രഥ്യ-
ക്കതു പകരും പല ജീവതാളമെങ്ങും !


അകലെയകലെയാര്‍ത്തലച്ചു മേഘ-
പ്പുഴയഴകായ് മല മുക്കി നീങ്ങിടുന്നു
കൊടുമുടിയിടയില്‍ ചിരിച്ചു പൊങ്ങി
കുതുകമോടിക്കളി കണ്ടു നിന്നിടുന്നു

പല പല നിറമായ്‌ വിടര്‍ന്ന ഫുല്ല-
സ്മിതവുമുണര്ന്നിതു വന്യഭംഗിയോടെ
കുനുകുനെ ചിറകിട്ടടിച്ചു കുഞ്ഞി -
ക്കിളികളിതാ ,മൃതുഗാനമൂതിടുന്നു

ഝിലഝിലമുതിരും ചിലങ്കനാദ-
പ്രചുരിമായാം നറു ചോല ചേലയാക്കി
ഗിരിനിര നിതരാം നിവര്‍ന്നു നില്‍പ്പൂ
ഇതുവിധമാമഴകാരു തീര്‍ത്തു വച്ചൂ !!

1 comment: